thumbphoto കൊച്ചി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തളളി.
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയെ സാക്ഷിയാക്കുക, മുന്‍ വൈദ്യുതമന്ത്രി ജി.കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ പതിനെട്ടു ആവശ്യങ്ങളാണ് പിണറായി ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ കേസിലെ ഒരു പ്രതിക്ക് ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായി അവകാശമില്ലെന്ന സി.ബി.ഐയുടെ വാദം കോടതി ശരിവെച്ചു. നിര്‍ഭയമായി അന്വേഷണസംഘത്തിന് കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം കോടതിയില്‍ നിരന്തരം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി ശിവദാസന്‍ നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.
കേസിലെ ഏഴാം പ്രതിയായ പിണറായിക്ക് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവും എന്ന &#
പ്രധാനമന്ത്രിപദത്തിനു മതം മാനദണ്ഡമല്‍ള: രാഹുല്‍
അലിഗഡ്‌: പ്രധാനമന്ത്രിപദവിക്കു മതം മാനദണ്ഡമല്‍ളെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കഴിവുണ്ടായിരി ക്കുന്ന പക്ഷം ഒരു മുസ്‌ലിമിന്‌ ആ പദവിയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണു രാഹുല്‍ തണ്റ്റെ മതേതരനയം വ്യക്‌തമാക്കിയത്‌. ഏതു മതത്തില്‍പ്പെട്ടയാളെന്നതല്‍ള, എത്ര കഴിവുണ്ടെന്നതാണു കാര്യമെന്നു രാഹുല്‍ വ്യക്‌തമാക്കി.

ഇന്ത്യയ്ക്ക്‌ ഒരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാകാന്‍ ഇനി എത്ര കാലമെടുക്കും എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍. മന്‍മോഹന്‍ സിങ്ങ്‌ ഇപ്പോള്‍ പ്രധാനമന്ത്രിപദത്തിലിരിക്കാന്‍ കാരണം അദ്ദേഹം സിഖുകാരനാണെന്നതല്‍ള. ആ പദവിക്ക്‌ ഏറ്റവും യോജിച്ച കഴിവുകളുള്ള വ്യക്‌തിയാണെന്നതാണ്‌.

ഒരു മുസ്‌ലിം പ്രധാനമന്ത്രി ഉണ്ടാകുന്ന കാലത്തും ഇതുതന്നെയായിരിക്കും അളവുകോല്‍ - രാഹുല്‍ വ്യക്‌തമാക്കി. രാഷŔ
ഹിമാലയത്തെ രക്ഷിക്കാന്‍ നേപ്പാള്‍ മന്ത്രിസഭ എവറസ്റ്റില്‍
കാഠ്മണ്ഡു: ആഗോളതാപനത്തെ തുടര്‍ന്നു ഹിമാലയത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കാനായി നേപ്പാള്‍ സര്‍ക്കാര്‍ ചരിത്രപരമായ മന്ത്രിസഭാ യോഗം കൂടി. എവറസ്റ്റ്‌ കൊടുമുടിയുടെ ബേസ്‌ ക്യാംപിലായിരുന്നു യോഗം. നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാറും ൨൩ മന്ത്രിമാരും ൧൭,൨൦൦ അടി മുകളില്‍ ഹിമാലയത്തിലെ കലാപാറ്റര്‍ പീഠഭൂമിയിലേക്കു ഹെലികോപ്റ്ററിലാണ്‌ എത്തിയത്‌. ആഗോളതാപനത്തിനു വ്യവസായ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാരണമാകുന്നു, എന്ന വിഷയം ലോകശ്രദ്ധയിലേക്കു കൊണ്ടു വരികയായിരുന്നു നേപ്പാള്‍ സര്‍ക്കാറിണ്റ്റെ ലക്ഷ്യം.
ഹിമാലയന്‍ പ്രദേശത്തു വസിക്കുന്ന ൧൩ ലക്ഷം ജനങ്ങളെ ആഗോളതാപനം ബാധിക്കുന്നുണ്ട്‌. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞു പാളികള്‍ ഉരുകിക്കൊണ്ടിരിക്കയാണ്‌. ഹിമാലയത്തില്‍ നിന്നു ഉദ്ഭവിക്കുന്ന നദികളെ ആശ്രയിച്ചു കഴിയുന്ന ഏഷ്യയിലെ ദശലക്ഷകണക്കിനു ജനങ്ങളെ ഇതു ബാധിക്കും.
ആഗോളതാപനŐ
വ്യാജരേഖയില്‍ ഒളിംപിക്‌ വേദിയില്‍ ജോലി; 32 ഇന്ത്യക്കാര്‍ അറസ്റ്റില്‍പി.ഡി.പി ബന്ധം തെറ്റായിപ്പോയി: സി.പി.എം
ലണ്ടന്‍: മതിയായ രേഖകളില്‍ളാതെ 2012ലെ ഒളിംപിക്‌ ഗെയിംസ്‌ വേദിയില്‍ ജോലി ചെയ്തിരുന്ന ൩൨ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 93 പേരെ ബ്രിട്ടീഷ്‌ ബോര്‍ഡര്‍ ഏജന്‍സി അറസ്റ്റു ചെയ്തു. ഇവരില്‍ 41 പേര്‍ വ്യാജരേഖകള്‍ ഹാജരാക്കി ജോലി നേടിയവരാണ്‌. ഒളിംപിക്‌ ഗെയിംസ്‌ സംഘാടകര്‍ കുറഞ്ഞ വേതനത്തിന്‌ ആളുകളെ ജോലിക്കു നിയോഗിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ്‌ അറസ്റ്റ്‌.
തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിതരാകാതിരിക്കാനും കരാറുകാര്‍ ജോലിക്കു നിയോഗിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും ഒളിംപിക്‌ വേദിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ബോര്‍ഡര്‍ ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ടോമി സ്മിത്ത്‌ അറിയിച്ചു.
ന്യൂഡല്‍ഹി: പി.ഡി.പിയുമായി തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ബന്ധം തെറ്റായിപ്പോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ.പാന്ഥെ പറഞ്ഞു.
പി.ഡി.പി നേതാക്കളോടൊപ്പം വേദി പങ്കിട്ടത് ശരിയായില്ല. ഭാവിയില്‍ പി.ഡി.പിയുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമുണ്ടാകില്ല. ഇതിനുള്ള നടപടികളെടുത്തുകഴിഞ്ഞു-പാന്ഥേ പറഞ്ഞു.
അതേസമയം പി.ഡി.പിയോ മറ്റ് സംഘടനകളോ ഭീകരവാദികളെ സംരക്ഷിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ സി.പി.എം അതിനെ എതിര്‍ക്കുമെന്ന് മന്ത്രി പി.കെ.ഗുരുദാസന്‍ കോട്ടയത്ത് പറഞ്ഞു. സി.പി.എം, പി.ഡി.പിയുമായി വേദി പങ്കിട്ടിട്ടില്ല. ഏതെങ്കിലും വേദിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഒരുമിച്ചുകണ്ടാല്‍ അതിനെ വേദി പങ്കിട്ടതായി വ്യാഖ്യാനിക്കേണ്ടതില്ല.
പുതിയ സാഹചര്യങ്ങളെ നേരിടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് ഗുരുദാസന്‍ പറഞ്ഞു.
ഇന്ത്യ-റഷ്യ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു
thumbphoto മോസ്‌കോ: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികേതര ആണവക്കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കും. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കിടെ മൂന്ന് സുപ്രധാന പ്രതിരോധക്കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കും.

അമേരിക്കയുമായുള്ള 123 കരാറിനേക്കാളും നിര്‍ണായകമാണ് റഷ്യയുമായി ഒപ്പുവെക്കാനൊരുങ്ങുന്ന കരാറെന്ന് വിലയിരുത്തപ്പെടുന്നു. ഏതെങ്കിലും കാരണത്താല്‍ കരാര്‍ റദ്ദായാലും ആണവഇന്ധനം മുടക്കമില്ലാതെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയാണ് ഈ കരാറിന്റെ വലിയ നേട്ടം.

123 കരാറിലാകട്ടെ കരാര്‍ റദ്ദായാല്‍ തുടര്‍ന്ന് ഇന്ധനം കിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ-റഷ്യ ആണവ സഹകരണക്കരാര്‍ നെടുംതൂണായി മാറുമെന്നാണ് മോസ്‌കോയിലേക്ക് യാത്രതിരിക്കുംമുമ്പ് പ്രധാനമന"
തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി;അതെയെന്ന്‌ ആഭ്യന്തരമന്ത്രി
തടിയണ്റ്റവിടെ നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യുന്നതിനായി ഐ.ജി ടോമിന്‍ തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ആരാണ്‌ പിന്നെ അയച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അത്‌ നിങ്ങള്‍തന്നെ കണ്ടെത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ തച്ചങ്കരിയെ അയച്ചത്‌ ആഭ്യന്തരവകുപ്പാണെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.

കണ്ണൂരില്‍ നസീറിനെതിരെയുള്ള കേസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗൂരിലേക്ക്‌ അയച്ചതെന്ന്‌ കോടിയേരി പറഞ്ഞു. അന്വേണ ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കോടിയേരി പറഞ്ഞു.

തീവ്രവാദവിരുദ്ധവിഭാഗം തലവന്‍ ടി.കെ. വിനോദ്‌ കുമാറിനെ അന്വേഷണത്തിന്‌ നിയോഗിക്കാതിരുന്നത്‌ അദ്ദേഹം അമേരിക്കയിലായതിനാലാണെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയ!
വന്ധ്യത മാറ്റാന്‍ വിത്തുകോശ ചികിത്സ സ്‌ഫോടനം: പാകിസ്താനില്‍ മുന്‍മന്ത്രി കൊല്ലപ്പെട്ടു