thumbphoto വാഷിങ്ടണ്‍: ഏഷ്യന്‍ അമേരിക്കക്കാരുടെയും പസഫിക് ദ്വീപ് നിവാസികളുടെയും ക്ഷേമത്തിനായുള്ള സമിതിയിലെ ഉപദേശകരായി മൂന്ന് ഇന്ത്യക്കാരെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. എഥാന്‍ അലന്‍ ഇന്റീരിയേഴ്‌സ് സി.ഇ.ഒയും അധ്യക്ഷനുമായ ഫാറൂഖ് കഠ്‌വാരി, ഫസ്റ്റ് റോക്ക്ഫഡ് ഗ്രൂപ്പ് ഉടമ സുനില്‍ പുരി, അമേരിക്കയിലെ സിഖ്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'സിഖ് കൊയെലിഷന്‍' എന്ന സംഘടനയുടെ സഹസ്ഥാപകന്‍ അമര്‍ദീപ് സിങ് എന്നിവരാണ് 16 അംഗ ഉപദേശക സമിതിയിലെ ഇന്ത്യക്കാര്‍. രാജ്യപുരോഗതിയില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെയും പസഫിക്ക് ദ്വീപ് വാസികളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉപദേശക സമിതിയുടെ ലക്ഷ്യം. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കഠ്‌വാരി 1985 മുതല്‍ എതാന്‍ അലന്‍ ഇന്റീരിയേഴ്‌സിന്റെ അധ്യക്ഷനാണ്. കശ്മീര്‍ പഠന സംഘം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം, ജോര്‍ജ് ടൗണ്‍ സര്
ഹിമാലയത്തെ രക്ഷിക്കാന്‍ നേപ്പാള്‍ മന്ത്രിസഭ എവറസ്റ്റില്‍
കാഠ്മണ്ഡു: ആഗോളതാപനത്തെ തുടര്‍ന്നു ഹിമാലയത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കാനായി നേപ്പാള്‍ സര്‍ക്കാര്‍ ചരിത്രപരമായ മന്ത്രിസഭാ യോഗം കൂടി. എവറസ്റ്റ്‌ കൊടുമുടിയുടെ ബേസ്‌ ക്യാംപിലായിരുന്നു യോഗം. നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാറും ൨൩ മന്ത്രിമാരും ൧൭,൨൦൦ അടി മുകളില്‍ ഹിമാലയത്തിലെ കലാപാറ്റര്‍ പീഠഭൂമിയിലേക്കു ഹെലികോപ്റ്ററിലാണ്‌ എത്തിയത്‌. ആഗോളതാപനത്തിനു വ്യവസായ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാരണമാകുന്നു, എന്ന വിഷയം ലോകശ്രദ്ധയിലേക്കു കൊണ്ടു വരികയായിരുന്നു നേപ്പാള്‍ സര്‍ക്കാറിണ്റ്റെ ലക്ഷ്യം.
ഹിമാലയന്‍ പ്രദേശത്തു വസിക്കുന്ന ൧൩ ലക്ഷം ജനങ്ങളെ ആഗോളതാപനം ബാധിക്കുന്നുണ്ട്‌. ആഗോളതാപനം മൂലം ഹിമാലയത്തിലെ മഞ്ഞു പാളികള്‍ ഉരുകിക്കൊണ്ടിരിക്കയാണ്‌. ഹിമാലയത്തില്‍ നിന്നു ഉദ്ഭവിക്കുന്ന നദികളെ ആശ്രയിച്ചു കഴിയുന്ന ഏഷ്യയിലെ ദശലക്ഷകണക്കിനു ജനങ്ങളെ ഇതു ബാധിക്കും.
ആഗോളതാപനŐ
ഇന്ത്യ-റഷ്യ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു
thumbphoto മോസ്‌കോ: ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികേതര ആണവക്കരാറില്‍ ഞായറാഴ്ച ഒപ്പുവെക്കും. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്, പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കിടെ മൂന്ന് സുപ്രധാന പ്രതിരോധക്കരാറുകളിലും ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കും.

അമേരിക്കയുമായുള്ള 123 കരാറിനേക്കാളും നിര്‍ണായകമാണ് റഷ്യയുമായി ഒപ്പുവെക്കാനൊരുങ്ങുന്ന കരാറെന്ന് വിലയിരുത്തപ്പെടുന്നു. ഏതെങ്കിലും കാരണത്താല്‍ കരാര്‍ റദ്ദായാലും ആണവഇന്ധനം മുടക്കമില്ലാതെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയാണ് ഈ കരാറിന്റെ വലിയ നേട്ടം.

123 കരാറിലാകട്ടെ കരാര്‍ റദ്ദായാല്‍ തുടര്‍ന്ന് ഇന്ധനം കിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ-റഷ്യ ആണവ സഹകരണക്കരാര്‍ നെടുംതൂണായി മാറുമെന്നാണ് മോസ്‌കോയിലേക്ക് യാത്രതിരിക്കുംമുമ്പ് പ്രധാനമന"
തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി;അതെയെന്ന്‌ ആഭ്യന്തരമന്ത്രി
തടിയണ്റ്റവിടെ നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്യുന്നതിനായി ഐ.ജി ടോമിന്‍ തച്ചങ്കരിയെ അയച്ചത്‌ സര്‍ക്കാരല്‍ളെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. ആരാണ്‌ പിന്നെ അയച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അത്‌ നിങ്ങള്‍തന്നെ കണ്ടെത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ തച്ചങ്കരിയെ അയച്ചത്‌ ആഭ്യന്തരവകുപ്പാണെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.

കണ്ണൂരില്‍ നസീറിനെതിരെയുള്ള കേസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ്‌ ടോമിന്‍ തച്ചങ്കരിയെ ബാംഗൂരിലേക്ക്‌ അയച്ചതെന്ന്‌ കോടിയേരി പറഞ്ഞു. അന്വേണ ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കോടിയേരി പറഞ്ഞു.

തീവ്രവാദവിരുദ്ധവിഭാഗം തലവന്‍ ടി.കെ. വിനോദ്‌ കുമാറിനെ അന്വേഷണത്തിന്‌ നിയോഗിക്കാതിരുന്നത്‌ അദ്ദേഹം അമേരിക്കയിലായതിനാലാണെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയ!